കുവൈത്ത് ദുരന്തം: തിരിച്ചറിയൽ അടയാളങ്ങളൊന്നും കണ്ടെത്തിയില്ല; മരിച്ച ബിഹാർ സ്വദേശിയെ തിരിച്ചറിയാൻ സഹോദരൻ കുവൈത്തിലേക്ക്
കുവൈത്ത് സിറ്റി ∙ മംഗഫിലെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽമരിച്ച ബിഹാർ സ്വദേശി കലൂക ഇസ്‍ലാമിന്റെ മൃതദേഹം തിരിച്ചറിയാനായി സഹോദരൻ കുവൈത്തിൽ എത്തുന്നു. ഇദ്ദേഹത്തിന്റെ ഡിഎൻഎ ടെസ്റ്റ് ഫലം ഒത്തുനോക്കിയായിരിക്കും തീരുമാനം. മൃതദേഹത്തിൽ തിരിച്ചറിയൽ അടയാളങ്ങളൊന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് സഹോദരനെ കൊണ്ടുവരാൻ തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അഗ്നിബാധയിൽ മരിച്ച മലയാളികളടക്കം 49 പേരിൽ 48 പേരുടെയും മൃതദേഹങ്ങൾ അതതു രാജ്യത്ത് എത്തിച്ച് സംസ്കരിച്ചിരുന്നു.കുവൈത്ത് അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 15 പേരാണ് ചികിത്സയിലുള്ളത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.