സൗദിയിലെ ജഫുറ എണ്ണപ്പാടത്തില്‍ 15 ട്രില്യണ്‍ ക്യുബിക് അടി വാതക ശേഖരം കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ അരാംകോയുടെ കീഴിലുള്ള ജഫുറ എണ്ണപ്പാടത്തില്‍ 15 ട്രില്യണ്‍ ക്യുബിക് അടി വാതക ശേഖരം കൂടി കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇതോടൊപ്പം രണ്ട് ബില്യണ്‍ ബാരല്‍ കണ്ടന്‍സേറ്റും കണ്ടെത്തി. ഈ കണ്ടുപിടിത്തത്തോടെ, ജഫുറ ഫീല്‍ഡിലെ കരുതല്‍ ശേഖരം ഏകദേശം 229 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വാതകവും 75 ബില്യണ്‍ ബാരല്‍ കണ്ടന്‍സേറ്റുമായി ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു.
ജഫുറ എണ്ണപ്പാടത്തില്‍ 15 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി ഗ്യാസും രണ്ട് ബില്യണ്‍ ബാരല്‍ കണ്ടന്‍സേറ്റുമാണ് പുതുതായി കണ്ടെത്തിയെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങള്‍ കണക്കാക്കുന്നതിലും വികസിപ്പിച്ചതിലും അത്യാന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഊര്‍ജ മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജഫുറ എണ്ണപ്പാടത്തില്‍ നിന്ന് 2025ല്‍ അരാംകോ ഉല്‍പാദനം തുടങ്ങും. 2030-ഓടെ വില്‍പന പ്രതിദിനം രണ്ട് ബില്യണ്‍ ക്യുബിക് അടിയിലെത്തും. വിഷന്‍ 2030ന്റെ ഭാഗമായി ഊര്‍ജ കയറ്റുമതി ശക്തിപ്പെടുത്തുന്നതിന് കോടികള്‍ ചെലവഴിച്ച് കൂടുതല്‍ എണ്ണപ്പാടങ്ങള്‍ പര്യവേക്ഷണം ചെയ്തുവരികയാണ് സൗദി.
2023 ഒക്ടോബറില്‍ ജഫുറയില്‍ ഗ്യാസ് പ്രോസസ്സിങ് പ്ലാന്റ് നിര്‍മിക്കുന്നതിന് അരാംകോ രണ്ട് ദക്ഷിണ കൊറിയന്‍ കമ്പനികളുമായി 2.4 ബില്യണ്‍ ഡോളറിന്റെ കരാറുണ്ടായിക്കിയിരുന്നു. ഹ്യുണ്ടായ് എഞ്ചിനീയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍, ഹ്യുണ്ടായ് എന്‍ജിനീയറിങ് കമ്പനി എന്നിവയാണ് എണ്ണ പര്യവേക്ഷണം നടത്തുന്നത്. ഈ മേഖലയിലെ ആദ്യത്തെ സുപ്രധാന വിദേശ കരാര്‍ കൂടിയായി ഇത് കണക്കാക്കപ്പെടുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.