• Home
  • News
  • സംസം വെള്ളമെടുക്കാനുള്ള കന്നാസുകളും ഭക്ഷണവും മക്ക ഹറം പള്ളിയില്‍ പ്രവേശിപ്പിക്കി

സംസം വെള്ളമെടുക്കാനുള്ള കന്നാസുകളും ഭക്ഷണവും മക്ക ഹറം പള്ളിയില്‍ പ്രവേശിപ്പിക്കില്ല

 

മക്ക: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് സംസം വെള്ളമെടുക്കാനുള്ള കന്നാസുകളും ഭക്ഷണവും ബാഗേജുകളും മക്ക ഹറം പള്ളിയുടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നത് അധികൃതര്‍ വിലക്കി. പുണ്യമാസമായ റമദാനില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.

തീര്‍ത്ഥാടകരുടെ സുഗമമായ സഞ്ചാരത്തെയും ആരാധനാ കര്‍മങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഹറം ഗെയ്റ്റ് ഡിപാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍ സെയ്ഫ് അല്‍ സല്‍മി പറഞ്ഞു. റമദാന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വന്‍ ഒരുക്കങ്ങളാണ് ഹറമില്‍ നടന്നുവരുന്നത്.
മതാഫില്‍ പ്രവേശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ത്വവാഫ് ചെയ്യാന്‍ സൗകര്യമുണ്ടാവണം. ഉംറയുടെ തന്നെ ഭാഗമായ സഫ, മര്‍വ കുന്നുകള്‍ക്കിടയിലെ നടത്തത്തിലും തീര്‍ത്ഥാടകരുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ വസ്തുക്കള്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയതെന്നും സെയ്ഫ് അല്‍ സല്‍മി വിശദീകരിച്ചു.

റമദാന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വന്‍ ഒരുക്കങ്ങളാണ് ഹറമില്‍ നടന്നുവരുന്നത്. മക്കയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ ഹറമിലേക്ക് പ്രവേശിക്കാനും കര്‍മങ്ങള്‍ ചെയ്യാനും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. തിരക്ക് ഒഴിവാക്കാന്‍ അച്ചടക്കത്തോടെയും പരസ്പര വിട്ടുവീഴ്ചയോടെയും പെരുമാറണം.

റമദാന്‍ അടുത്തതോടെ ഹറം പള്ളിയില്‍ ഉംറക്കെത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പരസ്പര വിട്ടുവീഴ്ചയോടെ പെരുമാറണമെന്നും ഹറം പള്ളിയില്‍ അതിന് ഇരട്ടി പ്രതിഫലമുണ്ടെന്നും അധികൃതര്‍ ഉണര്‍ത്തി. ഹറമില്‍ ആരാധനക്കെത്തുന്നവരും ഉംറ തീര്‍ഥാടകരും അച്ചടക്കത്തോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

റമദാനിലാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഉംറക്കെത്താറുള്ളത്. കഴിഞ്ഞ വര്‍ഷം 1.35 കോടിയിലധികം പേര്‍ മക്കയിലെത്തി ഉംറ ചെയ്തു. എല്ലാവര്‍ക്കും ഉംറ ചെയ്യാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം റമദാനില്‍ ഒരാള്‍ക്ക് ഒരു ഉംറ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

പള്ളിയുടെ ഉള്ളിലേക്ക് ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ട ഖുര്‍ആന്‍, തസ്ബീഹ് മാല, മുസല്ല പോലുള്ള സാധനങ്ങളും മരുന്നുകള്‍ പോലുള്ള അത്യാവശ്യ വസ്തുക്കളും മാത്രം കൊണ്ടുപോകാനാണ് അനുമതിയുള്ളത്. സല്‍കര്‍മങ്ങള്‍ക്ക് പ്രതിഫലം കൂടുതല്‍ ലഭിക്കുന്ന റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇരു ഹറമുകളിലും രാജ്യത്തെ പള്ളികളിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ഇസ്ലാമിന്റെ രണ്ടാമത്തെ പുണ്യസ്ഥലമായ മദീനയിലെ പ്രവാചക മസ്ജിദിലും റമദാന്‍ മാസത്തില്‍ വന്‍തോതില്‍ വിശ്വാസികള്‍ ഒഴുകിയെത്തും. ഉംറ വിസകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ ഇത്തവണ മുന്‍വര്‍ഷങ്ങളേക്കാള്‍ തിരക്ക് അനുഭവപ്പെടും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All