• Home
  • News
  • പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം ശക്തമാക്കി

പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം ശക്തമാക്കി

അബുദാബി ∙ അൻപതോ അതിലേ‌റെയോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണംഈ വർഷം 6 ശതമാനമായും അടുത്ത വർഷം 8 ശതമാനമായും വർധിപ്പിക്കും. 2026 അവസാനത്തോടെ 10 ശതമാനം ലക്ഷ്യം കൈവരിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയംഅറിയിച്ചു.  20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട ബിസിനസുകൾ 2024 അവസാനത്തോടെയും 2025 ഓടെ മറ്റൊരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണം.

സ്വത്ത്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം തുടങ്ങി 14 മേഖലകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് സ്വദേശിവത്കരണം ബാധകമാണ്. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതലാണ് 50-ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ ജീവനക്കാരിൽ 2 ശതമാനം എമിറാത്തികളാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അധികൃതർ ആവശ്യപ്പെട്ടത്. ഈ കണക്ക് കഴിഞ്ഞ വർഷം അവസാനത്തോടെ 4 ശതമാനമായി ഉയരുകയും ചെയ്തു.

അതേസമയം, യുഎഇയുടെ സ്വദേശിവത്കരണ നിയമങ്ങൾ മറികടക്കാനുള്ള ശ്രമത്തിൽ 1,200-ലേറെ കമ്പനികൾ എമിറാത്തികളെ നിയമവിരുദ്ധമായി നിയമിച്ചതായി കണ്ടെത്തി. നിയമങ്ങൾ മറികടക്കാൻ കമ്പനികൾ 1,963 സ്വദേശികളെയാണ് അനധികൃതമായി കമ്പനികളിൽ നിയമിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള കാലയളവിലാണ് നിയമനം നടന്നിരിക്കുന്നത്. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ മറികടക്കാനും വ്യാജ എമിറൈറ്റേസേഷനിൽ ഏർപ്പെടാനും ശ്രമിച്ചുകൊണ്ട് 1,963 യുഎഇ പൗരന്മാരെ നിയമവിരുദ്ധമായി നിയമിച്ച 1,202 സ്വകാര്യ കമ്പനികളെ പരിശോധനാ സംഘം വിജയകരമായി തിരിച്ചറിഞ്ഞതായി മന്ത്രാലയം  എക്സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. 

∙ 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ

യുഎഇയുടെ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ കേസിനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തും.  കുറ്റകൃത്യത്തിന്‍റെ തീവ്രതയനുസരിച്ച് പ്രോസിക്യൂട്ടർമാരുടെ അടുത്തേയ്ക്ക് കേസ് കൈമാറാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ലംഘനം നടത്തുന്ന കമ്പനികൾ സ്വദേശിവത്കരണ ലക്ഷ്യങ്ങൾക്കായി സാമ്പത്തിക സംഭാവനകൾ നൽകുകയും മന്ത്രാലയത്തിന്‍റെ സംവിധാനത്തിലെ ഏറ്റവും താഴ്ന്ന റാങ്കിങ്ങിൽ തരംതിരിക്കുകയും ചെയ്യും.ലംഘനം കണ്ടെത്തിയ പൗരന്മാർക്ക് അവരുടെ എമിറാത്തി ടാലന്‍റ് കോമ്പറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്നും മുൻകാല ആനുകൂല്യങ്ങൾ വീണ്ടെടുക്കുമെന്നും അറിയിച്ചു.

∙ 20,000-ത്തിലേറെ കമ്പനികൾ ചട്ടങ്ങൾ പാലിച്ചു

മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 95,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 20,000-ത്തിലേറെ കമ്പനികൾ ചട്ടങ്ങൾ പാലിച്ചു. ഈ മാസം ആദ്യം സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ 6.4 ബില്യൻ ദിർഹം ബജറ്റിന് അംഗീകാരം നൽകിയിരുന്നു. 2024-ൽ 36,000 പൗരന്മാർ സ്വകാര്യമേഖലയിലെ തൊഴിൽ സേനയിൽ ചേരുമെന്ന് ഉറപ്പാക്കാൻ 2021-ൽ ആരംഭിച്ച രാജ്യത്തിന്‍റെ നഫീസ് പ്രോഗ്രാമിന് ഒരു പുതിയ ലക്ഷ്യം നിശ്ചയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട്ട് ചെയ്തിരുന്നു.

 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All