എട്ടാം മാസത്തില്‍ ഗര്‍ഭഛിദ്രം നടത്തി കുപ്പത്തൊട്ടിയില്‍ തള്ളി, പ്രവാസി യുവതി ഷാര്‍ജയില്‍ അറസ്റ്റില്‍
ഷാര്‍ജ : എട്ട് മാസം പ്രായമായ ഭ്രൂണം ഗര്‍ഭഛിദ്രം നടത്തിയതിന് പ്രവാസി യുവതി ഷാര്‍ജയില്‍ അറസ്റ്റിലായി. മുപ്പതുകാരിയായ ഇന്തോനേഷ്യന്‍ യുവതിയാണ് ഗര്‍ഭഛിദ്രം നടത്തി മൃതദേഹം കുപ്പത്തൊട്ടിയില്‍ തള്ളിയത്.
ഷാര്‍ജയിലെ അല്‍ മജാസില്‍ ഒരു സ്ത്രീക്ക് ഹൃദയസ്തംഭനവും രക്തസ്രാവവും അനുഭവപ്പെടുന്നതായി ദേശീയ ആംബുലന്‍സ് സേവനത്തിലേക്ക് വിളിച്ചപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. 30നും 40നും ഇടയില്‍ പ്രായമുള്ള യുവതിയാണ് ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായത്.
ആംബുലന്‍സ് സേവനത്തിലേക്ക് വിളിച്ചയുടന്‍ പാരാമെഡിക്കല്‍ സംഘം സംഭവസ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ സംഘം അല്‍ ബുഹൈറ പോലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് സംഘം യുവതിയുടെ വസതിയിലെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം ചവറ്റുകുട്ടയില്‍ നിന്ന് കണ്ടെടുത്തത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.