• Home
  • News
  • കുവൈറ്റിലെ തീപിടുത്തം; ശക്തമായ നടപടിയുമായി ആഭ്യന്തരമന്ത്രി; സ്ഥാപന ഉടമയെ അറസ്റ്റ

കുവൈറ്റിലെ തീപിടുത്തം; ശക്തമായ നടപടിയുമായി ആഭ്യന്തരമന്ത്രി; സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരെ കസ്റ്റഡിയിൽ വയ്ക്കാനാണ് നിർദേശം. സംഭവത്തിൽ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് സമ്പൂർണ വൈദ്യസഹായം നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനകം നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. അതെ സമയം സംഭവത്തെ തുടർന്ന് അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുവാൻ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടിട്ടുണ്ട്. കമ്പനി ഉടമകളുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ് ഈ ദാരുണ സംഭവമെന്ന് അൽ-യൂസഫ് സ്ഥിരീകരിച്ചു, നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകാതെ നാളെ മുതൽ നിയമലംഘനം നടത്തുന്ന വസ്തുവകകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റിക്ക് താൻ ഉത്തരവിട്ടിരുന്നു. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. 160 ഓളം ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. അപകടത്തിൽ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിൽ 20 ആംബുലൻസുകളും 40 എമർജൻസി ടെക്നീഷ്യൻമാരും പങ്കെടുത്തതായി വിവരമറിഞ്ഞ ആരോഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി, പരിക്കേറ്റവരെയും മരിച്ചവരെയും അൽ-അദാൻ, ജാബർ അൽ-അഹമ്മദ്, അൽ-അമിരി, മുബാറക് അൽ- എന്നിവിടങ്ങളിൽ എത്തിക്കുന്നതിൽ 20 ആംബുലൻസുകളും 40 എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരും പങ്കെടുത്തു. ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പെട്ട ദാരുണമായ തീപിടുത്തവുമായി ബന്ധപ്പെട്ട്, ഇന്ത്യൻ എംബസി ഒരു എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്: ബന്ധപ്പെട്ട എല്ലാവരോടും അപ്‌ഡേറ്റുകൾക്കായി +965-65505246 എന്ന ഈ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All