തൊഴിൽ മേഖല ക്രമീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ
മസ്കത്ത്: വിവധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികളെ നിയന്ത്രിക്കാനും തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ. സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കാനായി നിരോധിക്കപ്പെട്ട ജോലികൾ വിദേശികൾ ചെയ്യുന്നത് തടയാൻ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷന്റെ മേൽനോട്ടത്തിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്യും. നിലവിൽ വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിൽ തൊഴിൽ പെർമിറ്റിൽ അനുവദിച്ച ജോലി മാറി മറ്റു ജോലികൾ ചെയ്യുന്നവരും പിടിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ ഉയർന്ന പിഴയാണ് അടക്കേണ്ടത്. അനധികൃതമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ നടത്തിയ പരിശോനകളിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 12,000 അനധികൃത തൊഴിലാളികളെ പിടികൂടിയതായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിൽ 9,700 പേരെ സ്വന്തം നാടുകളിലേക്ക് തിരികെ അയച്ചിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.