ലോക ബാഡ്മിൻറൺ; ഇന്ത്യൻ പ്രതീക്ഷ ഇനി പി.വി. സിന്ധുവിൽ മാത്രം
നാൻജിയാങ്: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷ ഇനി ഒളിമ്പിക് വെള്ളിമെഡൽ ജേത്രിയും നിലവിലെ റണ്ണറപ്പുമായ പി.വി. സിന്ധുവിൽ മാത്രം. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻ കൂടിയായ ജപ്പാെൻറ നൊസോമി ഒകുഹാരയുടെ കനത്ത വെല്ലുവിളി മറികടന്ന് സിന്ധു ചാമ്പ്യൻഷിപ്പിെൻറ സെമിഫൈനലിൽ പ്രവേശിച്ചപ്പോൾ സൈന നെഹ്വാളും സായ് പ്രണീതും തോറ്റു പുറത്തായി. കഴിഞ്ഞവർഷത്തെ ഫൈനലിൽ ഒകുഹാരയോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായി ഇൗ വിജയം.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിെൻറ ജയം. രണ്ട് ഗെയിമിലും തുടക്കത്തിൽ മികച്ച ലീഡ് നേടിയ ഒകുഹാരയെ കോർട്ടിനെ അളന്നുമുറിച്ച് നൽകിയ നീളൻ ക്രോസുകളിലൂടെ സിന്ധു ആക്രമിച്ചുകൊണ്ടിരുന്നു. ഒാടിക്കളിക്കുന്ന ജപ്പാൻ താരത്തിന് എത്തിപ്പിടിക്കാനാവാതെയായിരുന്നു സിന്ധുവിെൻറ ഷോട്ടുകൾ. ക്രോസ്കോർട്ടും മിന്നൽ വേഗമുള്ള ഷോട്ടും ജംപ്ഷോട്ടുകളുമായി രണ്ട് ഗെയിമിലും പിന്നിൽ നിന്ന് തിരിച്ചെത്തിയ സിന്ധു അനായാസ ജയം കൈപ്പിടിയിലാക്കി. സ്കോർ: 21-17, 21-19.
ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കലവും ഒരു വെള്ളിമെഡലും കൈമുതലായുള്ള സിന്ധുവിന് സെമിയിൽ മറ്റൊരു ജപ്പാനീസ് താരമായ അകാനെ യാമഗുച്ചിയെയാണ് എതിരാളി. ചൈനയുടെ യൂഫൈ ചെനിെൻറ ചെറുത്തുനിൽപ് 21-13, 17-21, 21-16ന് മറികടന്നാണ് യാമഗുച്ചി അവസാന നാലിൽ ഇടംപിടിച്ചത്.
സൈന നെഹ്വാളിെൻറ കുതിപ്പിന് സ്പെയിനിെൻറ കരോലിന മരിനാണ് വിരാമമിട്ടത്. 21-6, 21-11 എന്ന സ്കോറിനായിരുന്നു പത്താം സീഡുകൂടിയായ സൈനയുടെ തോൽവി. ഇതുവരെ 10 തവണ എതിരിട്ടപ്പോൾ ഇരുവർക്കും അഞ്ചുവീതം ജയങ്ങളായി. ചൈനയുടെ ഹേ ബിങ്ജിയാവേയാണ് സെമിയിൽ മരിെൻറ എതിരാളി. ടോപ് സീഡ് തായ് സു യിങ്ങിനെ 21-18, 7-21, 21-13ന് തോൽപിച്ചാണ് ബിങ്ജിയാവേ സെമിയിൽ കടന്നത്. പുരുഷ സിംഗ്ൾസിലെ അവശേഷിക്കുന്ന പ്രതീക്ഷയായിരുന്ന ബി. സായ് പ്രണീതിനും തോൽവി പിണഞ്ഞു. ജപ്പാെൻറ ആറാം സീഡ് കെേൻറാ മെമോേട്ടായോടാണ് ലോക 26ാം നമ്പർ താരമായ പ്രണീത് 21-12, 21-12ന് തോറ്റ് പുറത്തായത്.