ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ഡൈനാമോസ് ചെന്നൈയിന് മല്‍സരം ഗോള്‍രഹിത സമനില
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ചെന്നൈയിനു ഇന്നലെയും ജയിക്കാനായില്ല. തോൽവി ഒഴിവാക്കാനായതിൽ നിലവിലെ ചാന്പ്യന്മാർക്ക് ആശ്വസിക്കാം. ഡൽഹിയിലെ ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിനും ഡൽഹി ഡൈനാമോസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഈ സീസണിലെതന്നെ ആദ്യത്തെ ഗോൾരഹിത സമനിലയായിരുന്നു.കളി തുടങ്ങി 17ാം മിനിറ്റില്‍ ചെന്നൈയിന് വേണ്ടി എലി സാബിയ ഗോള്‍മുഖത്തിനടുത്ത് ഐസക് വന്മല്സമയുടെ ക്രോസില്‍ നിന്ന് ഒരു ഹെഡര്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം പിഴച്ചു.
22ാം മിനിറ്റിലും എലിയുടെ ശ്രമം പാഴായി. പലവട്ടം ചെന്നൈയിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗോളവസരങ്ങളും അന്യമായിരുന്ന ഡല്‍ഹി ആക്രമണം കൂട്ടാനായി അന്‍ഡ്രിയ കളുജെറോവികിനെ തിരികെ വിളിച്ച് അഡ്രിയ കര്മോനയെ കളത്തിലിറക്കി. പക്ഷേ ഡല്‍ഹിക്ക് പുതിയ നീക്കങ്ങളൊന്നും പുറത്തെടുക്കാനായില്ല. അതേസമയം ചെന്നൈയിന്റെ ശ്രമങ്ങള്‍ മറുവശത്തും നടന്നുകൊണ്ടിരുന്നു. ചെന്നൈയിന് വേണ്ടി ഗ്രിഗറി വില്‍സണിനെയും 76ാം മിനിറ്റില്‍ കളത്തിലിറക്കി. തൊട്ടടുത്ത നിമിഷത്തില്‍ വില്‍സണ്‍ ഗോള്‍മുഖത്തിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഡല്‍ഹി പ്രതിരോധം തടഞ്ഞു. 87ാം മിനിറ്റില്‍ ചെന്നൈ ജെജെയെയും ഇറക്കി. ഇരു ടീമുകളും പല കളിക്കാരെയും കളത്തിലിറക്കിയെങ്കിലും മല്‍സരം ഗോളുകളൊന്നും കണ്ടെത്താനാവാതെ സമനിലയില്‍ പിരിയുകയായിരുന്നു.