പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ പ്രഫ സി എൽ പൊറിഞ്ചുക്കുട്ടി ദുബായിൽ അന്തരിച്ചു
ദുബായ്∙ ചിത്രകലയ്ക്കും അതിൻന്‍റെ പരിപോഷണത്തിനും ജീവിതം സമർപ്പിച്ച കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും മുൻ വൈസ് ചെയർമാനും ഫൈനാർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലുമായ തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശി പ്രഫ. സി.എൽ.പൊറിഞ്ചുക്കുട്ടി(91) ദുബായിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളുകളായി കിടപ്പിലായിരുന്നു. ഇന്ന് (ശനി) രാത്രി 8ന് ദുബായ് ഗാർഡൻസിൽ മകന്‍റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ 5 വർഷമായി മകന്‍റെയും കുടുംബത്തിന്‍റെയും കൂടെയായിരുന്നു താമസം. തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്‍റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്‍റെ നവതി കഴിഞ്ഞ വർഷം മക്കളുടെയും കൊച്ചുമക്കളുടെയും കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു
ഭാര്യ: എലിസബത്ത്. മക്കൾ: ബൈജു(സീനിയർ എഡിറ്റർ, ദുബായ് ഗവ. മീഡിയ ഓഫിസ്) , ആശ.
തൃശൂർ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരിൽ 1932ൽ ലൂയീസ്–താണ്ടമ്മ ദമ്പതികളുടെ മകനായി ജനിച്ച പൊറിഞ്ചുക്കുട്ടി ചിറനെല്ലൂർ സെന്‍റ് ജോസഫ് യുപി സ്കൂൾ, കേച്ചേരി ജ്ഞാനപ്രകാശിനി ലോവർ സെക്കൻഡറി സ്കൂൾ, കുന്നംകുളം ബോയ്സ് ഹൈസ്കൂൾofറൽ റിലേഷൻസ് അംഗം, ന്യൂഡൽഹി നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ആർട് പര്‍ചേസ് വിഭാഗം അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരളത്തിൽ മ്യൂസിയം, സർവവിജ്ഞാനകോശം, ജവഹർ ബാലഭവൻ എന്നീ സ്ഥാപനങ്ങളിൽ ഉപദേശകസമിതി അംഗമായിരുന്നു.
ചിത്രകലാ പ്രദർശനത്തിലും തിളങ്ങിയ കലാകാരനാണ് പൊറിഞ്ചുക്കുട്ടി. മുംബൈ, ജയ്പൂർ, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ സോളോ ചിത്രപ്രദർശനം അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. അഖിലേന്ത്യാ ഫൈനാർട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് സൊസൈറ്റിയുടെ ദേശീയ അവാർഡ്, കേന്ദ്ര സർക്കാരിൻന്‍റെ മാനവശേഷി വികസന മന്ത്രാലയത്തിൻന്‍റെയും കേരള ലതികലാ അക്കാദമിയുടെയും ഫെല്ലോഷിപ് തുടങ്ങിയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു. 2011ൽ രാജാരവിവർമ പുരസ്കാരവും നേടിയിരുന്നു. ന്യൂഡൽഹിയിൽ ഏറെ കാലം ചിത്രകലാ രംഗത്ത് തിളങ്ങി നിന്ന ശേഷമാണ് കേരളത്തിലേയ്ക്ക് മടങ്ങിയത്. കേന്ദ്രത്തിലെയും കേരളത്തിലെയും മന്ത്രിമാർ, രാഷ്ട്രീയക്കാർ, പ്രശസ്ത കലാകാരന്മാർ തുടങ്ങിയവരുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.
ഭാര്യ എലിസബത്തും ദുബായിവാണ്. സഹോദരി പുത്രനും യുഎഇയിൽ ബിസിനസുകാരനും എഴുത്തുകാരനുമായ മഹേഷ് പൗലോസ് രചിച്ച പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രം ചിത്രകലയിലെ ഏകാന്ത പഥികൻ ഏറെ ചർച്ച ചെയ്യപ്പെട്ടു. തൃശൂർ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻന്‍റെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം. മരുമക്കൾ: കവിത, ശ്രീകാന്ത്. ചെറുമക്കൾ: നിനാരിക, ദിവ്യാങ്ക്ഷി, ഹൃഷി, നിധി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.